Gallery

Gallery

Thursday, January 30, 2014

മഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നില്‍




കാല്‍ നൂറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനുടമയാണു രഞ്ജിത്ത്. അദ്ദേഹത്തിന്‍റെ ചില സിനിമകള്‍ തിയറ്ററില്‍ വിജയിച്ചു ചിലതു പരാജയപ്പെട്ടു-പക്ഷേ വ്യത്യസ്തത ആഗ്രഹിക്കുന്നസംവിധായകനും ധീരമായി അഭിപ്രായം പറയുന്ന കലാകാരനുമായി രഞ്ജിത്ത് വിലയിരുത്തപ്പെടുന്നു.

പക്ഷേ, അടുത്തകാലത്ത് അദ്ദേഹത്തിന്‍റെ പേര് സിനിമ ഉപശാലകളില്‍ പിറുപിറുക്കപ്പെട്ടത് ഇതിന്‍റെ പേരിലല്ല. അതിന്‍റെ തുടക്കം ഇങ്ങനെ: 14 വര്‍ഷത്തിനു ശേഷം മഞ്ജു വാരിയര്‍ അഭിനയിക്കുന്ന സിനിമ രഞ്ജിത്ത് സംവിധാനം ചെയ്‌യുന്നു എന്ന വാര്‍ത്ത വരുന്നു. പിന്നെ കേട്ടു, മഞ്ജുവിനെ ആ ചിത്രത്തില്‍ നിന്നും നീക്കി എന്ന്. പിന്നെ വാര്‍ത്ത പരന്നത്, ആ പ്രോജക്ട് തന്നെ ഇല്ലാതായി എന്നാണ്. മഞ്ജുവിന്‍റെ രണ്ടാംവരവില്‍ അസഹിഷ്ണുതയുള്ള ആരുടെയൊക്കയോ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണു രഞ്ജിത്ത് ഇതു ചെയ്തത് എന്ന വിലയിരുത്തല്‍ പ്രചരിക്കപ്പെട്ടു.


• മോഹന്‍ലാല്‍ നായകനായ താങ്കളുടെ ചിത്രത്തില്‍ മഞ്ജു കടന്നു വരുന്നത് എങ്ങനെയാണ്? വീണ്ടും അഭിനയ രംഗത്തേക്കു വരാന്‍ മഞ്ജു തീരുമാനിച്ചപ്പോള്‍ എന്നെ വിളിച്ചിരുന്നു. എന്‍റെ പടത്തില്‍ അഭിനയിച്ചു തുടങ്ങണം എന്ന് ആഗ്രഹം പറഞ്ഞു. എന്നാല്‍ ഞാനടക്കമുള്ള ആളുകളെനോക്കണ്ട, കഥയും തിരക്കഥയും നോക്കി പടങ്ങള്‍ തിരഞ്ഞെടുത്താല്‍ മതി എന്നാണു ഞാന്‍ പറഞ്ഞത്. ‘സ്പിരിറ്റ് കഴിഞ്ഞപ്പോള്‍ ഒരു മോഹന്‍ലാല്‍പടം പ്ളാന്‍ ചെയ്തിരുന്നു. ദന്പതികളുടെ കഥയാണ്. അതില്‍ മഞ്ജുവിനെ കാസ്റ്റ് ചെയ്താലോ എന്ന് ആന്‍റണി പെരുന്പാവൂരിനോടു ചോദിച്ചു. അവര്‍ക്കെല്ലാം വലിയ സന്തോഷമായി. അങ്ങനെയാണു മഞ്ജു ആ പടത്തിലെ നായികയാകുന്നത്.


• പിന്നെ മഞ്ജു എങ്ങനെ ഒഴിവാക്കപ്പെട്ടു? ആ സിനിമയില്‍ മൂന്നാമതൊരു കഥാപാത്രമുണ്ടായിരുന്നു. പൃഥ്വിരാജിനെയാണ് ഉദ്ദേശിച്ചത്. കഥ പറഞ്ഞപ്പോള്‍, ക്ലൈമാക്സിന്അപ്പോള്‍ ഇറങ്ങാന്‍ പോകുന്ന ‘തിരയുമായിചെറിയ സാമ്യം ഉണ്ടെന്ന സംശയം പൃഥ്വിരാജ് പറഞ്ഞു. ‘തിരയുടെ സംവിധായകന്‍ വിനീത് ശ്രീനിവാസനെ വിളിച്ചു സംസാരിച്ചപ്പോള്‍അതു ശരിയാണെന്നു മനസ്സിലായി. അങ്ങനെ ആ സിനിമ വേണ്ടെന്നു വച്ചു

• പുതിയൊരു സിനിമയ്ക്കു ശ്രമിച്ചിലേ്ല? മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്എന്നിവര്‍ ലഭ്യമാണ്. അപ്പോള്‍ അവരെ വച്ചുപുതിയ പ്രോജക്ട് ആലോചിക്കുമലേ്ലാ? ഞാനുംആലോചിച്ചു. എല്ലാവരെയും അക്കോമഡേറ്റ് ചെയ്‌യുക-വലിയ സമ്മര്‍ദ്ദമായിരുന്നു അത്. താങ്ങാന്‍ ബുദ്ധിമുട്ടായപ്പോള്‍ ഞാന്‍ പൃഥ്വിരാജിനെ വിളിച്ചു പറഞ്ഞു: ‘രാജു നീ ഒൗട്ട്- ഞാന്‍ എപ്പോള്‍ വിളിച്ചാലും അഭിനയിക്കാന്‍ വരുന്ന നടനാണ് അവന്‍. പിന്നീടും സമ്മര്‍ദ്ദം കുറഞ്ഞില്ല-അപ്പോള്‍ മഞ്ജുവിനെ വിളിച്ചു പറഞ്ഞു. പിന്നെ മോഹന്‍ലാലിനെ മാത്രം വച്ച് ആലോചന തുടങ്ങി. അതും ശരിയായില്ല. താരങ്ങളെ വച്ച് സിനിമ ആലോചിക്കുന്നത് എന്‍റെ രീതിയല്ല. അതാണു കാരണം.

• മഞ്ജുവിനെ ഒഴിവാക്കാന്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായിയിരുന്നു എന്നാണലേ്ലാ കേള്‍ക്കുന്നത്? വെറും ഗോസിപ്പാണത്.

• ദിലീപ് ഒരിക്കലും ആ സിനിമയെക്കുറിച്ച് അന്വേഷിച്ചിലേ്ല? വളരെ മുന്‍പ് എന്നോടു ചോദിച്ചു, മഞ്ജു ആ സിനിമയില്‍ അഭിനിയിക്കുമെന്നു കേള്‍ക്കുന്നലേ്ലാ എന്ന്. അപ്പോള്‍ അന്തിമമായി തീരുമാനമായില്ലായിയിരുന്നു. അക്കാര്യം പറഞ്ഞു. മാത്രമല്ല.ഈ ഒരൊറ്റ പടം നോ ക്കിയല്ല ഇരിക്കേണ്ടത്. നായികാ പ്രാധാന്യമുള്ള സിനിമ വന്നാല്‍ അഭിനയിക്കുകയാണുവേണ്ടതെന്നും പറഞ്ഞു

•‘കടല്‍കടന്നൊരു മാത്തുക്കുട്ടിതിയറ്ററില്‍ പരാജയപ്പെട്ടത് എന്തു കൊണ്ടാണ്? പരാജയപ്പെട്ടു. പക്ഷേ അതൊരു മോശംസിനിമയല്ല. നാളെ അത് അംഗീകരിക്കപ്പെടും
• പുതിയ സിനിമ- ക്യാമറാമാന്‍ വേണു സംവിധാനം ചെയ്‌യുന്ന സിനിമയുടെ നിര്‍മാതാവാണ് ഞാനിപ്പോള്‍.

No comments:

Post a Comment

gallery

Gallery